തിരുവനന്തപുരം: മുൻ ഡിജിപിയാണ്, ബിജെപിയുടെ നരിച്ചീറാണ്, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറാണ്, നിയമത്തിൻ്റെ ചാട്ടവാറും ലാത്തിയുമായി ഒരു കാലത്ത് കാക്കിയിട്ട് നാട് വിറപ്പിച്ച് നടന്നതാണ്, പക്ഷേ ആർ ശ്രീലേഖക്കെതിരെ ഇപ്പോൾ ഒരു പോക്സോ കേസ് തന്നെ എടുത്തിരിക്കുകയാണ് അമിത് - വിജയൻ പൊലീസ്. തൻ്റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.
POCSO case against Sreelekha.




















